Tuesday, November 28, 2006

കലണ്ടര്‍ പരിഷ്ക്കരണ നിര്‍ദ്ദേശങ്ങള്‍.... മണ്ടന്‍മാരുടെ മദ്ധ്യാഹ്ന (മദ്യ+അന്ന) സമ്മേളനത്തില്‍ നിന്നോ.. ?

1582 ല്‍ ഗ്രിഗറി എന്ന മാര്‍പ്പാപ്പയാണ്‌ നാം ഇന്ന്‌ കാണുന്ന തരത്തിലുള്ള കലണ്ടര്‍ അവതരിപ്പിച്ചത്‌. ഇറ്റലി, പോര്‍ച്ചുഗല്‍, സ്പെയിന്‍, ഫ്രാന്‍സ്‌ തുടങ്ങിയ രാജ്യങ്ങള്‍ ആ വര്‍ഷം തന്നെ ഇതു പിന്തുടര്‍ന്നു. എന്നാല്‍ ബ്രിട്ടന്‍ 1751-ലാണ്‌ ഇത്‌ അംഗീകരിച്ചത്‌. പക്ഷെ ആ സമയം, ജൂലിയന്‍ കലണ്ടറും ഗ്രിഗോറിയന്‍ കലണ്ടറും തമ്മില്‍ 12 ദിവസത്തെ വ്യത്യാസമുണ്ടായിരുന്നു. അത്‌ കൊണ്ടുതന്നെ 1752 സെപ്റ്റംബര്‍ 2 ണ്റ്റെ പിറ്റേ ദിവസം സെപ്റ്റംബര്‍ 14 എന്ന്‌ പരിഗണിച്ച്‌ കൊണ്ടാണ്‌ ബ്രിട്ടന്‍ പുതിയ കലണ്ടറിനെ എതിരേറ്റത്‌. റഷ്യയാകട്ടെ ഈ കലണ്ടര്‍ 1917 ലാണ്‌ അംഗീകരിച്ചത്‌.
സൂര്യനെ ചുറ്റാന്‍ ഭൂമിക്ക്‌ യഥാര്‍ത്ഥത്തില്‍ മുന്നൂറ്റി അറുപത്തഞ്ചേകാല്‍ ദിവസം ആവശ്യമില്ല. 365.2422 എന്നതാണ്‌ കുറച്ച്‌ കൂടി കൃത്യമായ കണക്ക്‌. ഇത്‌ പരിഗണിക്കുമ്പോള്‍ എ.ഡി.4000, എ.ഡി.8000 വര്‍ഷങ്ങളിലെ ഫെബ്രുവരിയില്‍ ൨൯ ദിവസം ഉണ്ടാവില്ല. എല്ലാ വര്‍ഷത്തേക്കും വേണ്ടി പുതിയ പുതിയ കലണ്ടറുകള്‍ വാങ്ങുന്നതൊഴിവാക്കാന്‍ ചില പരിഷ്ക്കാര നിര്‍ദ്ദേശങ്ങല്‍ ഉയര്‍ന്നു വന്നിട്ടുണ്ട്‌.... ഒരു സ്ഥിരം കലണ്ടര്‍... അതില്‍ ഓരോ വര്‍ഷത്തേയും 28 ദിവസങ്ങള്‍ വീതമുള്ള 13 മാസങ്ങളായി വിഭജിക്കാനാണ്‌ ഒരു നിര്‍ദ്ദേശം. പതിമൂന്നാമത്തെ മാസത്തിന്‌ സോള്‍ എന്നു പേര്‌ നല്‍കി ജൂണിനും ജൂലായ്ക്കും ഇടയില്‍ ഉള്‍പ്പെടുത്തണമത്രേ... മാസങ്ങള്‍ക്ക്‌ പകരം നമ്പറുകള്‍ മതിയെന്നും അഭിപ്രായമുണ്ട്‌. പക്ഷെ അവസാന മാസത്തിന്‌ ശേഷം വരുന്ന 365ആം ദിവസത്തെ (28 * 13 = 364) മാസത്തിലോ ആഴ്ച്ചയിലോ ഉള്‍പ്പെടുത്തരുതെന്നാണ്‌ വാദം. ലീപ്‌ ഇയറില്‍ കൂടുതലായി വരുന്ന ദിവസത്തെ ജൂണ്‍ 28-ന്‌ ശേഷം പരിഗണിക്കാമെന്നും എന്നാല്‍ ആ ദിവസത്തെയും മാസത്തിലോ ആഴ്ച്ചയിലോ ഉള്‍പ്പെടുത്തരുത്‌ എന്നും പരിഷ്ക്കാര നിര്‍ദ്ദേശകര്‍ പറയുന്നു. അങ്ങനെയൊരു കലണ്ടര്‍ പ്രയോഗത്തില്‍ വന്നാല്‍ ഓരോ മാസവും ഞായറാഴ്ച്ച തുടങ്ങി ശനിയാഴ്ച്ച അവസാനിക്കുകയും ചെയ്യുമത്രേ....
അപ്പോള്‍ ഒരു സംശയം...ആരുടെ തലയിലുദിച്ച ബുദ്ധിയിത്‌...? ഉച്ചക്കിറുക്കെന്ന്‌ ഇതിനെ വിളിച്ചു പോയാല്‍, എണ്റ്റെ ഗ്രിഗറി പിതാവേ, അങ്ങുണ്ടല്ലൊ എനിക്ക്‌ വേണ്ടി വാദിക്കാന്‍... ? പരിഷ്ക്കരിച്ച്‌ പരിഷ്ക്കരിച്ച്‌ , ഈ മഹാന്‍മാര്‌ , ഹരിക്കാന്‍ എളുപ്പത്തിന്‌ ആഴ്ച്ച ഏഴില്‍ നിന്നും വെട്ടിക്കുറച്ച്‌ അഞ്ചാക്കി മാറ്റുമോ ആവോ ?

Monday, November 27, 2006

ഇതെല്ലാം പിന്നെ... ആരാണ്‌ അനുഭവിക്കുക.. ?

ചിന്തകള്‍ പറവകളേപ്പോലെ നിലം തൊടാതെ പറക്കുകയാണ്‌ ഇന്നും.... എത്തിപ്പിടിക്കലുകളാണ്‌ അവയുടെ ലക്ഷ്യം... ഇല്ലായ്മകളെ മനുഷ്യന്‍ എപ്പോഴും വെറുത്തിട്ടേയുള്ളു.... അതുകൊണ്ട്‌ തന്നെ നിലം തൊട്ടുള്ള ഒരു യാത്ര അവന്‍ സ്വപ്നം കണ്ടിട്ടു കൂടി ഉണ്ടാവില്ല... കര കടന്ന്‌... കടല്‍ കടന്ന്‌..... ദൂരെയുള്ള ആ മാന്ത്രികക്കൊട്ടാരത്തിലെത്തി..... വാരിയെടുക്കാവുന്നത്ര നിധിയും കൊണ്ട്‌ നാട്ടിലെത്തുന്ന ഒരു ദിവസമാകും ദിവാസ്വപ്നങ്ങളില്‍ക്കൂടി അവന്‍ കണ്ടിട്ടുണ്ടാവുക... മറ്റുള്ളവര്‍ക്കുള്ളതിനേക്കാള്‍ എല്ലാം ഒരുപടി മുകളില്‍ വേണം എന്നാഗ്രഹിക്കുന്ന നമ്മുടെ ലോകത്തിന്‌ നഷ്ടമായിരിക്കുന്നത്‌ എന്താണ്‌? ക്ഷമ... വിനയം.... സ്നേഹം...
അമ്മമാര്‍ക്ക്‌ കുട്ടികളെ ശ്രദ്ധിക്കാന്‍ നേരമില്ല...ഭാര്യമാര്‍ക്ക്‌ ഭര്‍ത്താവിനെ പരിചരിക്കാന്‍ നേരമില്ല.... വിരുന്നിനെത്തുന്നവര്‍ക്ക്‌ മുന്നില്‍ ഇഷ്ട സീരിയല്‍ തുറന്ന്‌ വെച്ച്‌ പരസ്യ സമയത്ത്‌ മാത്രം സംസാരിക്കുന്ന വീട്ടുകാര്‍ക്ക്‌ മുന്നില്‍, അമേരിക്കന്‍ പാവയേപ്പോലെ ഇരുന്ന്‌ കൊടുക്കാന്‍ ആരാണിഷ്ടപ്പെടുക? ടി.വി. സീരിയല്‍ എന്ന യക്ഷിക്ക്‌ മുന്‍പില്‍ സ്വന്തം ജീവിതം ആണ്ടുകളായി ഹോമിച്ചു കൊണ്ടിരിക്കുന്ന സ്ത്രീപ്രേക്ഷകരുടെ (ചില പുരുഷ പ്രേക്ഷകരുടേയും) മനസ്സ്‌ വേദനിക്കുന്നത്‌ സ്വന്തം കുടുംബത്തേക്കുറിച്ചോര്‍ത്തിട്ടല്ല... മണിക്കൂറുകള്‍ക്ക്‌ വിലപറഞ്ഞ്‌ ഒരു സെറ്റില്‍ നിന്നും മറ്റൊരു സെറ്റിലേക്ക്‌ അഭിനയിക്കാന്‍ പാഞ്ഞു നടക്കുന്ന നായികമാരുടെ ഗ്ളിസറിന്‍ കണ്ണീരിണ്റ്റെ അനസ്യൂത പ്രവാഹം കണ്ടിട്ട്‌ മാത്രമാണ്‌......
കൂട്ടുകളെല്ലാം വിട്ട്‌ മൊബൈല്‍ സുഹൃത്തിനോട്‌ സല്ലപിക്കുന്ന ആധുനിക തലമുറ ഇതിനെല്ലാം ഒരു പടി മുകളിലാണ്‌..... എല്ലാം മറന്ന്‌ കട്ടിലില്‍ മലര്‍ന്നു കിടന്ന്‌ സെല്‍ഫോണ്‍ കാതോടും ചുണ്ടോടും ചേര്‍ത്ത്‌, ചുറ്റുപാടുകളില്‍ നിന്നും അകന്ന്‌, കൂട്ടുകാരിയോട്‌ (കൂട്ടുകാരനോട്‌) തമാശ പറഞ്ഞ്‌.. തമാശ ആസ്വദിച്ച്‌ ....ചിരിച്ചുല്ലസിക്കുന്ന ഭാവി വാഗ്ദാനങ്ങള്‍ക്ക്‌ സമൂഹത്തോട്‌ എന്ത്‌ കടപ്പാടാണ്‌ ഉള്ളത്‌...( വീട്ടുകാരോടൊ... ?) അച്ഛനമ്മമാരെ വീട്ടിലിട്ട്‌ (വൃദ്ധസദനമാണ്‌ ഉത്തരാധുനിക ഫാഷന്‍) നഗരത്തില്‍ കറങ്ങി ഹോട്ടല്‍ ഭക്ഷണവും കഴിച്ച്‌ ഭാര്യയും മക്കളുമായി വരുന്നതിണ്റ്റെ സുഖം നുകരുന്ന ആധുനിക മനുഷ്യന്‍.....
കാലം മാറ്റത്തിണ്റ്റെ പാതയിലാണ്‌..... ഇപ്പൊളെണ്റ്റെ ഉള്ളില്‍ പണ്ടെങ്ങോ കേട്ട ഒരു വചനം ഓര്‍മ്മ വരുന്നുണ്ട്‌... "ഹേ, മനുഷ്യാ..! ജീവിതപാത നീണ്ട്‌ പരന്ന്‌ കിടക്കുകയാണെങ്കിലും അതൊരിക്കലും കൂട്ടിമുട്ടില്ലെന്ന്‌ നീ കരുതുന്നുണ്ടോ..? പിന്നിട്ട വഴികള്‍ നീ വീണ്ടും കാണും... പക്ഷെ അന്ന്‌ നീ ആയിരിക്കില്ല നായകന്‍... ഇന്നത്തെ ഊര്‍ജ്ജം അന്ന്‌ നിനക്കുണ്ടാവണമെന്നുമില്ല...." കാലം തിരിച്ചടികള്‍ നല്‍കാന്‍ മറക്കുന്നില്ല... പകരം വീട്ടാനും.....